Pages

Monday 12 December, 2011

വിശ്വാസം സാമൂഹ്യക്ഷേമം -ഭാഗം 1

അന്ധവിശ്വസം നിലനില്‍ക്കുന്ന റോഡിലെ ചലിയ്ക്കാത്ത വണ്ടിയാണ് സാമൂഹ്യക്ഷേമം.ഇവിടെ നന്നാക്കേണ്ടത് വണ്ടിയല്ല. റോഡാണ്. റോഡ് മോശമാകുമ്പോഴും വണ്ടിയ്ക്ക് എന്തോ കുഴപ്പമിണ്ടെന്നു പറഞ്ഞ് വിദഗ്ധര്‍ എത്തുന്നു. അവര്‍ വണ്ടിയ്ക്കായി ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുന്നു. പക്ഷേ റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞ് മെറ്റിലുകള്‍ തെറിച്ചുകിടക്കുകയാണ്.ഈ കുണ്ടും കുഴിയും വിദഗ്ധര്‍ക്ക് പുറത്ത് പറയാന്‍ പറ്റാത്ത ച്ല കാരണങ്ങളാലാണ് . അത് മതമാണ് .മതം സൃഷ്ടിയ്ക്കുന്ന അന്ധവിശ്വാസം നിറഞ്ഞ റോഡില്‍ വണ്ടികളെല്ലാം അങ്ങനെ നിരന്നുകിടക്കുകയാണ്.                                                                                                          ആരെങ്കിലും റോഡ് നന്നാക്കാന്‍ വന്നാല്‍ അവരെ പരിഹസിയ്ക്കുന്നു.പീസീ ജോര്‍ജ്ജിന്‍െറ ഭാഷയില്‍ വിളിച്ചു് പറയുന്നു എട പൊട്ടാ വണ്ടി നന്നാക്കണം.വണ്ടികളെല്ലാം നന്നാകുമ്പോള്‍ റോഡ് നന്നായിക്കൊള്ളും .ഈ പൊട്ടന്‍ വിളി കേള്‍ക്കാതിരിയ്ക്കാന്‍ റോഡിലെന്തോ കുഴപ്പമുണ്ടെന്നു പറയാന്‍ ആര്‍ക്കും  കഴിയുന്നില്ല. റോഡ് എന്നു പറഞ്ഞാല്‍ ഇതാണെന്ന ധാരണ പരക്കെയുണ്ട് .ചിലപ്പോള്‍ ധാരണയും ധാരണപ്പിശകും തിരിച്ചറിയാന്‍ കഴിയില്ല.പിശകിനെ ധാരണയായി കരുതി പ്രചരിപ്പിയ്ക്കും. ശരിയായ ധാരണ ചിലപ്പോള്‍ അമേരിയ്ക്കന്‍ ചാരന്‍െറ രൂപത്തില്‍ വരാം .നിലനില്‍ക്കുന്ന ധാരണ അട്ടിമറിയ്ക്കുന്നതെല്ലാംശത്രുക്കളാണെന്ന മറ്റൊരു ധാരണയാണ് ഈ ധാരണയ്ക്കടിസ്ഥാനം                                                                                                                                       24 മണിക്കൂറും തണ്ണിയായ തന്‍െറ ഭര്‍ത്താവ് മദ്യപാനിയാണെന്ന് ഒരു സ്ത്രീ സമ്മതിച്ചു തന്നിരുന്നില്ല. അവരെ മദ്യം കുപ്പിയോടെ കാട്ടിക്കൊടുത്തപ്പോഴാണ് തന്‍െറ ഭര്‍ത്താവിന്‍െറതെന്നു കരുതിയിരുന്ന മണം മദ്യത്തിന്‍െറതാണെന്ന് ബോധ്യമായത് .ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറയുക എന്ന് ചിലര്‍ പറയും എടുത്ത കാണിയ്ക്കുന്നയാളും ചെമ്പരത്തിപ്പൂവിനെയാണ് ചങ്കായി കരുതിയിരുന്നത്                                                                                                                      ഫിലോസഫിയും ചിലപ്പോള്‍ ഇതുപോലെയാണ്.അതിന്‍െറ കഴിവ് മദ്യത്തിന്‍െറതുപോലെയാണ്.ഫിലോസഫിയുടെ ന്യായങ്ങള്‍ ഒരാള്‍ വിശ്വസിയ്ക്കാന്‍ തുടങ്ങിയാല്‍  പിന്നെ മദ്യപാനിയെപ്പോലെയാണ് .മദ്യപാലി പ്രാകൃതനായി പെരുമാറുന്നത് അയാളുടെ കോംപ്ളക്സ് കൊണ്ടാണ് . ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് അയാള്‍ക്കറിയാം.അത് ദുര്‍ന്നടപ്പ് എന്ന രീതിയെ ആരും ചോദ്യം ചെയ്യാതിരിയ്ക്കാന്‍ കാലേക്കൂട്ടി തെറിപറയുന്നു. ഫിലോസഫിയിലും ഈയൊരു പ്രശ്നമുണ്ട്. ആരെങ്കിലും ചോദ്യം ചെയ്യും മുമ്പെ അത് അടിച്ച് ഏല്പ്പിയ്ക്കുന്നു. ചോദ്യം ചെയ്യപ്പെട്ടാല്‍ വൈകാരികമായി പെരുമാറുന്നു. ഞരമ്പുകള്‍ വലിഞ്ഞ് മുറുകുന്നു. ഇരിയ്ക്കെടാ അവിടെ എന്ന് ആക്രോശിയ്ക്കുന്നു. ഈ ഫിലോസഫിയുടെ ഒരു മേന്‍മ അത് കാലഹരണപ്പെടും വരെ ആര്‍ക്കും മനസ്സിലാകില്ലെന്നതാണ്.                                                                                                                       പക്ഷെ കാലഹരണപ്പെട്ടാലും പരിശുദ്ധമായി നിലനില്‍ക്കുന്ന ഒരു സാധനവും  ഈ ഫിലോസഫി തന്നെ. വിമര്‍ശിയ്ക്കപ്പെടുമ്പോഴേയ്ക്കും ഫിലോസഫി അവിടെ നിന്ന് പരിശുദ്ധമായ ഒരിടത്തിലേയ്ക്ക് മാറുകയും വ്യക്തികള്‍ സമാഗതമാവുകയും കുറ്റങ്ങള്‍ വ്യക്തിയില്‍ ആരോപിയ്ക്കപ്പെടുകയും ചെയ്യും.ദുരന്തം ഗോര്‍ബെച്ചോവിലെത്തിയത് സ്റ്റാലിന്‍െറ പ്രവൃത്തിദോഷം കെണ്ടാണെന്നു പറയുമ്പോള്‍ സംഭവിയ്ക്കുന്നത് ഇതാണ്                                                                                                                                                      ഫിലോസഫി ചിലപ്പോള്‍ ദൈവത്തെപ്പോലെയാണ് വിശ്വസിയ്ക്കുന്നവര്‍ക്ക് എവിടെയും അതിന്‍െറ കാല്പ്പാടുകള്‍ കാണാം .ചിലപ്പോള്‍ പ്രപഞ്ചത്തിന്‍െറ മൂലസത്തയിലാകാം. ചിലപ്പോള്‍ കുടഞ്ഞ് കളയുന്ന മണ്‍തരിയിലാകാം .ദൈവം എവിടെയെന്ന ചോദ്യത്തിന് ഞാന്‍ ദൈവത്തെയല്ലാതെ മറ്റൊന്നിനെയും കാണുന്നില്ലായെന്ന് മുനിനാരയണപ്രസാദ് പറയുന്നു (മാതൃഭൂമി ആഴ്ചപ്പതിപ്പ്) ഇത് ഗുരുതരമായ ഫിലോസഫിയാണ്.അദ്ദേഹത്തിന്‍െറ ഗുരു യതി പ്രപഞ്ചത്തിന്‍െറ കാവ്യാത്മകതയിലാണ് ദൈവത്തെ കണ്ടത്.ഫിലോസഫിയില്ലാതെ ജീവിയ്ക്കാന്‍ കഴിയില്ല എന്നത് വലിയ ദുരന്തമാണ്.വാള്‍സ്ടീറ്റ് പിടിച്ചെടുക്കല്‍ വിപ്ളവത്തെക്കുറിച്ച് എം പി പരമേശ്വരന്‍ എഴുതുമ്പോഴും ഫിലോസഫിയില്ലാത്ത വിപ്ളവം കാടത്തത്തിലേയ്ക്ക് നയിക്കുമെന്ന് പറയുന്നു.പറഞ്ഞുവന്നത് എന്തും ഫിലോസഫിയാകാം.പഴംചൊല്ലുകള്‍ ലോകോക്തികള്‍.മതതത്വങ്ങള്‍.ഗാന്ധിസം മാര്‍ക്സിസം മുതലാളിത്തം അങ്ങനെ എന്തും                                                                                                                                                   എന്താണ് ഫിലോസഫിയെന്ന് ചോദിച്ചാല്‍ ഒരാളുടെ കാഴ്ചപ്പാടെന്ന് ലളിതമായ ഉത്തരം. കാഴ്ച ഒരാളില്‍ സൃഷ്ടിയ്ക്കുന്ന പാടുകളാണ് കാഴ്ചപ്പാട്.ഇത് ബുദ്ധിശക്തികൊണ്ട് വിവേചിച്ച് സത്യാസത്യം അറിയുമ്പോഴാണ് ശരിയായ അറിവ് കിട്ടുക.ഇതാണ് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞ -ബുദ്ധിശക്തി ഖനിച്ചതില്‍ നിന്ന്- എന്ന് പറയുന്നത്.അങ്ങനെ ചെയ്തില്ലെങ്കില്‍ കാഴ്ചയിലെ പാടുകള്‍ ദൃഢതരമാവുകയും യുക്തിക്ക് അതില്‍ ഒന്നും ചെയ്യാനില്ലാതാവുകയും പിന്നെ തലയില്‍ ശസ്ത്രക്രീയ ചെയ്യണമെന്ന് കണ്ടുനില്‍ക്കുന്നവര്‍ക്ക് തോന്നുകയും ചെയ്യും                                                                                                          നിങ്ങളുടെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതിനെക്കാള്‍ കാര്യങ്ങള്‍ ഗീതയിലുണ്ട് എന്നുപറയുമ്പോള്‍ പറയുന്നയാള്‍ക്ക് അസാമാന്യ ബുദ്ധിയുണ്ട് എന്ന് എന്നെപ്പോലോയുള്ള എക്സ് കുഞ്ഞാടുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട് .ആ ഗീതാരഹസ്യം പരസ്യമായി ആനുകാലികങ്ങളിലും മറ്റു വരുമ്പോഴാണ് യുക്തിയേന്തി മനുഷ്യന്‍ അദ്ധ്വാനിയ്ക്കുക മാത്രമാണ് ബുദ്ധിശക്തി കൊണ്ട് ഖനിച്ചില്ലെന്ന് മനസ്സിലാകുന്നത്.ഈ നിലപാട് ആത്മീയ വാദികള്‍ക്ക് ശരി പക്ഷെ ഭൗതീകവാദികള്‍ക്ക് ശരിയോ? . ഞാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജീവിച്ചിരിയ്ക്കുന്നതോ മരിച്ചവരോ ആയ ആരുമായും ബന്ധമില്ലെന്ന് പറയുമ്പോള്‍ എനിക്ക് ജാമ്യം കിട്ടി .                                                                                                                                                   ഗീതാകാരനെ, മുഹമ്മദിനെ, ഗാന്ധിയെ,മാര്‍ക്സിനെ അറിയുന്നതില്‍ നിങ്ങള്‍ക്ക് തെറ്റുപറ്റി.അവര്‍ പ്രശസ്തരല്ലെ അവര്‍ക്ക് തെറ്റുു പറ്റാന്‍ സാധ്യതയില്ല.നിങ്ങള്‍ അവരെ വിമര്‍ശിയ്ക്കാന്‍ നിങ്ങള്‍ അത്രയ്ക്ക് പ്രശസ്തനല്ലല്ലോ? അപ്പോള്‍ ആദ്യം പണമുണ്ടാക്കുക പിന്നെ മാനം നേടുകയെന്ന തത്വം .ആദ്യം പ്രശസ്തമാവുക പിന്നെ വിമര്‍ശിയിക്കുക.ഇതും ഒരുതരം ഫിലോസഫിയാണ് പ്രശസ്തര്‍ക്കെല്ലാം അറിവുണ്ടെന്നത്.                                                                                                                            ഫിലോസഫിയുടെ മറ്റൊരു പ്രത്യേകതകുടി കാണുക .അത് അംഗീകരിയ്ക്കപ്പെടുന്ന കടുകട്ടി ഫിലോസഫിയാകണമെങ്കില്‍ ,നിയമമാകണമെങ്കില്‍ ചില സിദ്ധാന്തങ്ങള്‍ അവതരിപ്പിയ്ക്കണം .സിദ്ധാങ്ങളില്ലാത്തത് ഒഴുക്കന്‍ ഫിലോസഫിയും സിദ്ധാങ്ങളുള്ളത് കടുകട്ടി ഫിലോസഫിയും .ജുവിതം മുഴുവന്‍ സത്യാന്വേഷണ പരീക്ഷണങ്ങള്‍ നടത്തിയ ഗാന്ധി ഒരു സിദ്ധാന്തം അവതരിപ്പിച്ചതായി അറിയില്ല . ഒരുപക്ഷെ ഒരു സത്യവും കണ്ടെത്താത്തതു കൊണ്ടാവാം എന്‍െറ ജീവിതമാണെന്‍െറ സന്ദേശമെന്നു പറഞ്ഞതില്‍ എന്‍െറ ജീവിതമാണെന്‍െറ സന്തോഷം എന്നു(ഇപ്പോഴത്തെ രാഷ്ട്രിയം) പറയുന്നതിലും സാമൂഹ്യ പരതയുണ്ടെങ്കിലും അതില്‍ സത്യത്തിന്‍െറ അംശം ഇല്ലായിരുന്നു .സത്യമാല്ലാത്തതുകൊണ്ട് തന്നെ അതില്‍ ഫിലോസഫിയുണ്ടെന്നു പറയാം. ഗാന്ധിജി സിദ്ധാന്തങ്ങള്‍ കൂടി അവതരിപ്പിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു .ഉദാഹരണമായി ബ്രഹ്മചര്യ പരീക്ഷമാര്‍ത്ഥം ശിഷ്യരോടൊത്ത് നഗ്നനായി കിടക്കുന്ന ഗാന്ധി -വിപരീതാവസ്ഥയിലുള്ള രണ്ട് വസ്തുക്കള്‍ എന്തായിരിക്കുന്നുവോ അതല്ലാതായിതീരുന്നത് അതിന്‍െറ ചൈതന്യം മൂലമാണ് എന്നൊക്കെ .                                                                                                                                                 വ്യക്തിയിലും സമൂഹത്തിലും ജീവുതസാഹചര്യങ്ങളിലും കാതലായ മാറ്റം വരുത്താന്‍ വിപ്ളവലോകത്തിലേക്ക്  വന്ന ഭഗത്സിംഗിനെ ഒതുക്കുന്നതില്‍ ഗാന്ധി ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട് .കാര്യങ്ങളൊന്നും ഭൗതീകമായി മാറുന്നത് ഗാന്ധിയ്ക്ക് ഇഷ്ടമല്ലായിരുന്നു .എല്ലാം ആത്മീയശക്തിയുടെ പ്രവര്‍ത്തനം മൂലം സംഭവിയ്ക്കണം  . മനസ്സില്‍ നിന്ന് തുടങ്ങി മനസ്സില്‍ മാത്രം അവസ്സാനിയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഭൗതീകലോകത്ത് വലിയ മാറ്റങ്ങള്‍ വരുത്തുമെന്നതാണ് ഗാന്ധിയന്‍ ഫിലോസഫിയുടെ ആകെ തത്വം. ഒരു സ്വത്വത്തെ നിര്‍മ്മാര്‍ജ്ജനെ ചെയ്ത് മാനവികത സ്ഥാപിയ്ക്കലാണ് വിപ്ളവത്തിന്‍െറ പരമമായ ലക്ഷ്യം .ഒരു സ്വത്വം  പരിഷ്കരിയ്ക്കുന്നതോ  പുതിയൊരു സ്വത്വം നിര്‍മ്മിയ്ക്കുന്നതോ വിപ്ളവമാകില്ല .അത് ഘടനയുടെ ഒരു വ്യത്യാസം മാത്രമേ ആകൂ.                                                                                                           ഗാന്ധി സ്വത്വപരിഷ്ക്കാരം നടത്തിയപ്പോള്‍ മാര്‍ക്സിസം പുതിയ സ്വത്വം നിര്‍മ്മിച്ചു. മാര്‍ക്സിസ്ററ് സ്വത്വനിര്‍മ്മിയുടെ മുന്നുപാധി മാനവികതയാണ് .ക്രമേണ  മാനവികത ബലി നല്‍കി  മാര്‍ക്സിസ്റ്റ് സ്വത്വ നിര്‍മ്മിതി വികാസം പ്രാപിയ്ക്കുന്നു .

3 comments:

  1. വിശ്വസം നിലനില്‍ക്കുന്ന സമൂഹത്തില്‍ മനുഷ്യപ്രേത്നത്താല്‍ ക്ഷേമരാഷ്ട്രമുണ്ടാക്കാമെന്ന് ആരും വിശ്വസിയ്ക്കുന്നില്ല

    ReplyDelete
  2. വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍ അധികാരത്തിന് ദിശാമാറ്റം സംഭവിയ്ക്കുന്നു.അപ്പോള്‍ ഫിലോസഫികളും മാറുന്നു

    ReplyDelete